Saturday, January 31, 2009

ചില ഗള്‍ഫുവിശേഷങ്ങള്‍

ചില ഗള്‍ഫുവിശേഷങ്ങള്‍
ആരോടുപറയാനീ-
ലോകത്തിന്നുപ്പിനും
മുളകിനും ചോറിനും
ചാറിനുംനൂലിനും
നീരിനും പിന്നെനേരിനും
നെറികള്‍ക്കുംവില-
യേറെയെന്നസത്യം.
അവനുണ്ടുല്പാതന-
ബോണസ്സും മറ്റും.
ബ്രഡ്ഡിനും ജാമിനും
സൂട്ടിനും കോട്ടിനും
ചിലബഡ്ഡിനൊത്തൊരു
പെണ്ണിനുമനുസൃതം
ഭരണമിടതാണെന്നൊരുത്തന്‍
‍ബുഷിന്റെ മനമുള്ളവന്
‍ഡോളറിന്നിടിവോര്‍ത്ത്
പിച്ചും പേയും പുലമ്പുന്നവന്‍ ‍
‍വെയിലത്തുവാടുന്നവര്‍ക്കല്ലോ
വിലയൊട്ടുകൂടാത്തതെന്നും
ഒന്നിനെപന്ത്രണ്ടു ഗുണിച്ചവര്‍
ഞങ്ങള്‍പത്തുകൊണ്ടാണിന്നു
ഗുണനം മുമ്പൊക്കെ
കാലം ചിലവിന്റെമേലെ-
വരവുമായ് നമുക്കൊപ്പം.
ഇന്നിതാ കാലന്‍ വരവിന്റെ
മേലെചിലവുമായ്നമുക്കൊപ്പം
എങ്ങനെയെത്തുമാക്കടവില്‍
പുഴയിങ്ങനെയൊഴുകിയാലയ്യോ?

ഫെബ്രുവരി പതിനാല്

ഫെബ്രുവരി പതിനാല്
അന്നവള്‍ കണ്ണാടിക്കുമുന്നില്‍ ‍

‍സുന്ദരിയാവുമ്പോഴാണ്
ആദ്യമായിഞാന്‍ചുംബിച്ചത്.
ചുണ്ടില്‍ചാലിച്ച ചുവപ്പ്
എന്റെചുണ്ടിലും മാറിലുംപടര്‍ന്നത്.
ഇന്നുഞാന്‍കണ്ണാടിക്കുമുന്നില്‍

സുന്ദരനാകുമ്പോഴാണ്
അവളെന്നെവീണ്ടുംചുംബിച്ചത്
മൂക്കിന്കീഴെചാലിച്ചകറുപ്പ്
അവളുടെചുണ്ടിലും
മാറിലുംപടര്‍ന്നത്.
നാളെഞങ്ങള്‍കണ്ണാടിക്കുള്ളിലിരുന്ന്

പരസ്പരംകൊതിക്കുമ്പോഴാവും
നിങ്ങളുടെചുണ്ടില്‍
ഇന്നലെകള്‍വിരിയുന്നത്
പ്രണയംതുടിക്കുന്നത്.

Friday, January 30, 2009

ഒടുവില്‍ പ്രവാസി കരയുന്നത്

ഒടുവില്‍ പ്രവാസി കരയുന്നത്

എണ്ണമെവിടെയോ തെറ്റിപ്പോയ്
ഏറെ പകര്‍ത്തൊരേടുള്ളിലുണ്ടെങ്കിലും
പകുത്ത് പകുത്ത് പാതിരയായ്
പകുതിയും പതിരായിപ്പോയ്
പുലരുവാനേഴേ നാഴികയിനി
പുതച്ചുറങ്ങുവതെങ്ങിനെ?
എണ്ണ വറ്റിപ്പോയ് കണ്ണിലെ
സൂചിമുനയൊടിഞ്ഞും പോയ്
എണ്ണീത്തീര്‍ക്കുവാനേറെ
നാളുകള്‍ ദൂരമല്ലാതൊരു
പച്ചക്കൊടി പാറുന്നു
പുറപ്പെടാന്‍ കാലമായ്
എങ്കിലും നിന്റെ നെഞ്ചകത്തില്‍
സങ്കടപ്പെരുമഴക്കെന്തു പ്രതിവിധി
ഇന്നലെ കൈവന്ന കുറിപ്പിലെ
മങ്ങലായ് നീയിഴ തെറ്റിച്ചു
ചേര്‍ത്തതുംഇന്നെന്റെ
കാതോട് ചേര്‍ന്നപ്പോള്‍
കണ്ണിരു കാണാതെ കേട്ടതും
ഇതുവരെ പറയാതെ പേറിനീ
ഉള്ളിലൊളിപ്പിച്ച വേദന
കൈ നീട്ടിയും നീട്ടാതെയും
പറ്റിയോരൊക്കെ കൈമലര്‍ത്തുന്ന കാഴ്ച്ച
ഇനി മുതല്‍ ചിരിച്ചും കരഞ്ഞും
ചെറു സങ്കടപ്പുഴ തീര്‍ത്തതില്‍
തുഴയില്ലാതൊഴുകും നമ്മെ
മുക്കി മുക്കി കൊല്ലാന്‍ കാക്കുന്ന കാഴ്ച്ച

നഗരത്തിലെ നെല്ലിക്ക

നഗരത്തിലെ നെല്ലിക്ക

നീയെനിക്ക് വച്ച്നീട്ടിയത്

മുഴുത്തനെല്ലിക്ക
ആദ്യം കയ്പ്പ്
പിന്നെയുംകയ്പ്പ്
മധുരിക്കും മധുരിക്കും
എന്നോര്‍ത്തോര്‍ത്ത്
കണ്ണടച്ച് കടിച്ചിറക്കിയപ്പോള്‍
കയ്പ്പോട്കയ്പ്പ്
കൈയîലെടുത്ത്തിരിച്ചും
മറിച്ചും പരതിയപ്പോള്‍
‍ഞാനൊരുപൊട്ടി
കാഞ്ഞിരക്കായക്ക്
നെല്ലിക്കയെന്ന് പേരിട്ട്
പ്രണയിച്ചു.

ഗിരീഷ്കുമാര്‍ കുനിയില്‍

Wednesday, January 28, 2009

എന്റെ കഥകള്‍

എന്റെ കഥകള്‍ വായിക്കാന്‍ കീഴെ ക്ളിക്കു ചെയ്യുക
ENTE KADHAKAL:http://entekadhakalilekku.blogspot.com/

Tuesday, January 27, 2009

മരണമില്ലാത്തത്


മരണമില്ലാത്തത്


വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്
വാക്കുകൊണ്ട് മുറിഞ്ഞും മുറിച്ചും
വേദനിക്കുന്നവരെത്രയുണ്ട്...!

മധുരമുണ്ട്
വാക്കിലൂറും മധൂരം നുണഞ്ഞ്
കൊതി തീര്‍ന്നവരാരുണ്ട്...?

കൈപ്പുമുണ്ട്
വാക്കേറ്ററച്ചും
പകച്ചും കാര്‍ക്കിച്ചുതുപ്പുന്നവരുണ്ട്

ദു:ഖമുണ്ട്
വാക്കിനാല്‍ കരഞ്ഞും കലങ്ങിയും
കാലംകഴിക്കുന്നവരുണ്ട്

സന്തോഷമുണ്ട്
വാക്കില്‍ വിരിഞ്ഞതും തളിര്‍ത്തതും
ചിരിച്ചുല്ലസിക്കാറുണ്ട്

ശക്തിയുണ്ട്
വാക്കുകള്‍ എറിഞ്ഞും വീശിയും
വിജയം വരിച്ചവരേറെയുണ്ട്

ഭാരമുണ്ട്
വാക്കുപേറി തളര്‍ന്നും തകര്‍ന്നും
ജീവിക്കുന്നവരെത്രയുണ്ട്

ലഹരിയുണ്ട്
വാക്കിന്‍ മത്ത് മൂത്ത്
ചിലരുറങ്ങി വീഴുന്നുണ്ട്

ലജ്ജയുണ്ട്
വാക്കെത്ര കണ്ണുപൊത്തി
പുഞ്ചിരിച്ചോടുന്നുണ്ട്

കാഴ്ചയുണ്ട്
വാക്കില്‍ വെളിച്ചവും
തെളിച്ചവുംകണ്ട് കഴിയുന്നവരുണ്ട്

ഭയമുണ്ട്
വാക്കാല്‍ പകച്ചും പരുങ്ങിയും
നാമെത്ര കഴിഞ്ഞിട്ടുണ്ട്

താളമുണ്ട്
വാക്കെത്രയീണമിട്ടു
വീണമീട്ടിപാടിയുറക്കുന്നുണ്ട്

മാളമുണ്ട്
വാക്കുകളൊളിച്ചിരുന്നിടക്കിടെ
ഉടുത്തൊരുങ്ങിയെത്താറുണ്ട്

ഗര്‍ഭമുണ്ട്
വാക്കുപെറ്റ മക്കളിന്നുമെന്നും
നമുക്കിടയിലുറക്കമുണ്ട്.

Monday, January 26, 2009

കാലം നഗരത്തിനോട്

കാലം നഗരത്തിനോട്
നോട്ടവും, ചിരിയും
നാണവും, നടത്തവും
കണ്ട് ഞാന്‍ കരുതി
ചന്ദ്രിക, ശകുന്തള
സാറാമ്മയെപ്പോലും
നിനക്കറിയുമെന്ന്.
ആകെ മട്ടും, ഭാവവും
കണ്ടെന്റെയുള്ളില്
‍പ്രതീക്ഷയായൊട്ടു
പ്രകാശവുമായ്.
കാടോ, മരങ്ങളോ

കുന്നോ, മലകളോ
കാറ്റിന്‍ വഴികളാം
ആറ്റിന്‍ കരകളോ
തോടോ, തൊടികളോ
നെല്ലിന്‍ വയല്‍കളോ
ഒന്നുമിക്കാലത്ത്
കാണാത്തതിലാണ്
കാത്തിരുന്നതിന്നീ
കോണ്‍ക്രീറ്റു തണലില്‍.
നീ വച്ചു നീട്ടിയ

മുഴുത്തനെല്ലിക്കയില്
‍ആദ്യമേ കയ്പ്പല്ലോ
പിന്നെയും കയ്പ്പല്ലോ.
മധുര പ്രതീക്ഷയാല്‍
വീണ്ടും കണ്ണിറുക്കി
കടിച്ചിറക്കവേ
കയ്പ്പോട് കയ്പ്പല്ലോ.
ഉള്‍വെട്ടത്തിലൊന്ന്

തിരിച്ചും മറിച്ചും
പരതവേ ഞാനൊരു
പൊട്ടനായ് തീര്‍ന്നല്ലോ.
കാഞ്ഞിരക്കായക്ക്

നെല്ലിക്കയെന്നൊരു
ഓമനപ്പേരിട്ട
പൊട്ടനായ്പ്പോയല്ലോ.